കോളിക്കടവ് - കാടമുണ്ട -പായം റോഡിന്റെ നിർമ്മാണത്തിൽ അപാകതയെന്ന് പരാതി; ടാറിംങ്ങ് നടത്തിയ ഭാഗം തകർന്നു



ഇരിട്ടി: ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ നവീകരണം തുടങ്ങിയ കോളിക്കടവ്- വട്ട്യറ- പായം - കാടമുണ്ട റോഡിന്റെ നിർമ്മാണത്തിൽ  അപാകതയെന്ന് പരാതി. സാഖി പദ്ധതിയിൽ ഉൾപ്പെടുത്തി  നിർമ്മിക്കുന്ന റോഡിന്റെ ടാറിംങ്ങ് നടത്തിയ ഭാഗം ഒരാഴ്ച്ചക്കിടയിൽ തകർന്നതോടെ പ്രതിഷേധവുമായി പ്രമുഖ രാഷ്ട്രീയ പാർട്ടികളും നാട്ടുകാരും രംഗത്തെത്തി. പായം പഞ്ചായത്തിൽപ്പെട്ട ഈ  റോഡിലെ നാലുകിലോമീറ്റർ നാലരക്കോടി മുടക്കിയാണ് പ്രധാനമന്ത്രിയുടെ ഗ്രാമ സഡ്ക്ക് യോജന പദ്ധതിയിൽപ്പെടുത്തി നവീകരിക്കുന്നത്. കഴിഞ്ഞ കാലവർഷത്തിന് മുൻമ്പാണ് നിർമ്മാണം തുടങ്ങിയത്. നാലുകീലോമീറ്ററിൽ രണ്ട് കിലോമീറ്ററോളം ഭാഗം റോഡ് വീതികൂട്ടി മണ്ണിട്ട് ഉയർത്തി. കാലവർഷം  ആരംഭിക്കാനിരിക്കെയാണ്  പ്രവ്യത്തി നടത്തിയത്. മഴ തുടങ്ങിയതോടെ നിരവധി പേർ ചെളിക്കുളമായ റോഡിൽ അപകട്ത്തിൽപ്പെട്ടു.കാലവർഷം അവസാനിച്ചിട്ടും കരാറുകാരൻ നിർമ്മാണം തുടങ്ങിയില്ല. ഇതോടെ പൊടിശല്യം മൂലം റോഡിനുരുവശങ്ങളിലേയും വീട്ടുകാർ ദുരിതത്തിലായി. നാട്ടുകാർ പ്രത്യക്ഷ സമരത്തിനിറങ്ങിയതോടെയാണ് നിർമ്മാണം പുനരാരംഭിച്ചത്. ആറളം,  പൂതക്കുണ്ട്്,  തോട്ടുകടവ് , കാടമുണ്ട,  കോണ്ടമ്പ്ര, പായം എന്നിവിടങ്ങളിലെ 500ഓളം കുടുംബങ്ങൾ പുറം ലോകത്തെത്താൻ  ആശ്രയിച്ചിരുന്നത് ഈ റോഡിനെയാണ്.
  അവസാന ഘട്ട ടാറിംങ്ങ് കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.കാടമുണ്ട മുതൽ പായം ചെന്നലോട് കോളിക്കടവ് വരെയുള്ള ഭാഗങ്ങളാണ് ടാറിംങ്ങ് നടത്തി ഒരാഴ്്ച്ച  എത്തും മുമ്പെ തകർന്നത്.കരാറിൽ നിർദ്ദേശിച്ച പ്രവ്യത്തി പോലും നടത്തിയിട്ടില്ലെന്നാണ് ആരോപണം. റോഡിന്റെ  തകർന്ന ഭാഗം പരിശോധിച്ച ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസ് നിർമ്മാണത്തിലെ അപാകത അന്വോഷിക്കണമെന്നും നേരത്തെ തന്നെ ക്രമക്കേട് ചൂണ്ടിക്കാട്ടിയതാണെന്നും പറഞ്ഞു

Post a Comment

Previous Post Next Post

Join Whatsapp

Advertisement